ന്യൂഡൽഹി: രാജ്യത്തെ കൽക്കരി ഉത്പാദനം പുത്തൻ ഉയരങ്ങളിൽ. ഒക്ടോബർ മാസത്തിൽ ഉത്പാദനം 7.48 ശതമാനം വർദ്ധിച്ച് 84.45 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം 78.57 ദശലക്ഷം ടൺ മാത്രമായിരുന്നു.
ക്യാപ്റ്റീവ് സ്ഥാപനങ്ങളിലും ഈ വർദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വർഷത്തെ 11.70 ദശലക്ഷം ടണ്ണിൽ നിന്ന് ഒക്ടോബർ മാസത്തിൽ 16.59 ദശലക്ഷം ടണ്ണാണ് ഉത്പാദനം. 41.75 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 537.45 ദശലക്ഷം ടണ്ണാണ് ഉത്പാദനം. 6.10 ശതമാനത്തിന്റെ വര്‌ദ്ധന.
കൽക്കരി വിതരണത്തിലും ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ 82.89 ദശലക്ഷം ടൺ ആണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 4.60 ശതമാനം വർദ്ധനവ്. 2023 ഒക്ടോബറിൽ 79.25 ദശലക്ഷം ടൺ ആയിരുന്നു. ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനും ഊന്നൽ നൽകുമെന്നും കൽക്കരി വിതരണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കി.















