ശബരിമല പ്രസംഗം; കുറ്റവിമുക്തനാക്കിയ കോടതിവിധി സന്തോഷം നൽകുന്നു; യുവതീ പ്രവേശനം തടയാൻ സാധിച്ചത് ഏറ്റവും വലിയ സത്കർമ്മം; അഡ്വ. പി.എസ്. ശ്രീധരൻ പിള്ള
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല പ്രസംഗം; കുറ്റവിമുക്തനാക്കിയ കോടതിവിധി സന്തോഷം നൽകുന്നു; യുവതീ പ്രവേശനം തടയാൻ സാധിച്ചത് ഏറ്റവും വലിയ സത്കർമ്മം; അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ശബരിമല സ്ത്രീ പ്രവേശനം തടയാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സത്കർമ്മമായി കരുതുന്നുവെന്നും ബിജെപി നേതാവായിരുന്ന പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജസമയത്ത് നട അടയ്‌ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നെന്ന് ശ്രീധരൻ പിള്ള
പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ആയിരുന്നു ഈ കേസിൽ ഹൈക്കോടതി നിലപാട്.

സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ ഇടതു സർക്കാർ ഒത്താശയോടെ നടന്ന ശ്രമങ്ങൾ പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സംഭവം.
താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നതായി പി.എസ് ശ്രീധരൻ പിള്ള
പറഞ്ഞു. പ്രസംഗത്തിലെ ഒരു വാക്ക് അടർത്തിയെടുത്ത് വിലയിരുത്തുന്നത് തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞു.

ശബരിമല സമരത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ചു. പ്രസംഗത്തിന്റെ ഫുൾ ടെക്‌സ്്റ്റ് ഞങ്ങൾ തന്നെ കൈമാറിയിരുന്നു. കോൺഗ്രസ് നേതാവും വീക്ഷണത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന വ്യക്തിയാണ് കേസ് കൊടുത്തത്. കൊടുത്ത പരാതിയിൽ ആരോപിക്കപ്പെട്ടത് രാജ്യദ്രോഹക്കുറ്റവും കോടതിയലക്ഷ്യവും ഗൂഢാലോചനയുമാണ്.

ഗൂഢാലോചനാക്കുറ്റത്തിന് 120 ബി, 153 വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് 153 തുടങ്ങിയ വകുപ്പുകളാണിട്ടതെന്ന് പി.എസ് ശ്രീധരൻപിളള പറഞ്ഞു. ശബരിമല സമരത്തിൽ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ആക്ഷേപം പറഞ്ഞ ഒരു സംഭവം പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പിന്നെങ്ങനെ ഇത് വർഗീയമാകുമെന്ന് അറിയില്ല. ജനാധിപത്യത്തിൽ പൗരാവകാശമാണ് വലുത്. ആർട്ടിക്കിൾ 19 (1) പ്രകാരം എനിക്ക് ഇത് പറയാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് ഹൈക്കോടതി ഉത്തരവ് എന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

ഹിമാലയൻ മണ്ടത്തരത്തിന് അവാർഡ് കൊടുക്കുന്നെങ്കിൽ അന്നത്തെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകണം. മുഖ്യമന്ത്രി മുഴുവൻ വായിക്കട്ടെ. സർക്കാർ സമ്മർദ്ദം ചെലുത്തിയപ്പോൾ എഫ്‌ഐആർ ഇടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

Tags: SABARIMALAkerala high courtഹൈക്കോടതി വിധിഹൈക്കോടതി ഉത്തരവ്ശബരിമല നടഅഡ്വ. പി.എസ് ശ്രീധരൻപിളളAdv. PS Sreedharan pillai
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies