ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 12:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എന്നതിനെക്കാൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ധനമന്ത്രി എന്ന നിലയിലായിരിക്കും ഡോ. മൻമോഹൻ സിംഗിനെ ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുക. സാമ്പത്തിക ഉദാരവൽക്കരണം ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ധീരമായ ചുവടുവെയ്പുകളായിരുന്നു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്ന ഘട്ടത്തിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷത്തെ കൂടെ നിർത്തിയായിരുന്നു മൻമോഹൻ സിംഗ് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്.

1991 മുതൽ 96 വരെ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിലായിരുന്നു മൻമോഹൻസിംഗ് ധനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1991 ഡിസംബർ 18 ന് പാർലമെന്റിൽ ചട്ടം 193 അനുസരിച്ച് ധനമന്ത്രി നടത്തിയ പ്രസംഗവും പരിഹാര നടപടികളുമാണ് പിന്നീട് ഉദാരവൽക്കരണ സാമ്പത്തിക നയമായി മാറിയത്. വിദേശനാണ്യ കരുതൽ ശേഖരം ഗണ്യമായി കുറഞ്ഞ് രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലായിരുന്നു അപ്പോൾ. ഒൻപത് ദിവസത്തേക്കുളള കരുതൽ ധനം മാത്രം അവശേഷിക്കുന്ന സ്ഥിതി. കേവലം വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മാത്രമല്ല, ഖജനാവിന്റെ മൊത്തത്തിലുളള സ്തംഭനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മൻമോഹൻ സിംഗ് തുറന്നു പറഞ്ഞു.

ഭക്ഷണ സാധനങ്ങൾക്ക് പോലും ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യയ്‌ക്ക് ഈ സ്ഥിതി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നാല് പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ് ഭരണത്തിന്റെ അനന്തരഫലമായിരുന്നു അത്.  ഏതെങ്കിലുമൊരു സർക്കാരോ രാഷ്‌ട്രീയ പാർട്ടിയോ വിചാരിച്ചാൽ കരകയറാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യമെന്നും രാജ്യത്തെ രക്ഷിക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണവും ആവശ്യമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ജിഡിപിയിലെ കുറവ് മാത്രമായിരുന്നില്ല ഈ സ്ഥിതിയിൽ എത്തിച്ചത്. അഴിമതി, കയറ്റുമതി, ഇറക്കുമതി രംഗങ്ങളിലെ മോശം അവസ്ഥ, കാർഷിക രംഗത്തെ തകർച്ച,  വ്യാവസായിക മാന്ദ്യം, വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങി നിരവധി ഘടകങ്ങൾ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശ്വാസം മുട്ടിച്ചു. നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായി തകരുകയായിരുന്നുവെന്ന കുറ്റസമ്മതം കൂടി ആയിരുന്നു ഡോ. മൻമോഹൻ സിംഗിന്റെ തുറന്നുപറച്ചിൽ.

രാജ്യത്തെ സാമ്പത്തികരംഗം അപകടകരമായ സ്ഥിതിയിൽ നിൽക്കുമ്പോൾ പഴിചാരുകയല്ല, ഒരുമിച്ച് നിൽക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡോ. മൻമോഹൻ സിംഗ് ബിജെപിയുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും പിന്തുണ തേടിയത്. രാഷ്‌ട്രീയ താൽപര്യങ്ങൾക്കുപരി രാഷ്‌ട്രത്തിന്റെ അതിജീവനമാണ് നടക്കേണ്ടതെന്ന് നിശ്ചയിച്ച അടൽജിയും ബിജെപിയും സർക്കാരിന് ഉറച്ച പിന്തുണ നൽകി കൂടെ നിന്നു.

രൂപയുടെ മൂല്യം വലിയ തോതിൽ കുറയ്‌ക്കുന്നത് ഉൾപ്പെടെ പരിഷ്‌കാരങ്ങളുടെ പരമ്പര തന്നെ മൻമോഹൻസിംഗ് അവതരിപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള വിപണിയിലേക്ക് വഴി തുറന്നിട്ടു. ഈ മാറ്റങ്ങൾ സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുളള തിരച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. 1992- 96 കാലത്ത് സാമ്പത്തിക രംഗം കൂടുതൽ മോശമാകാതിരിക്കാൻ ഈ പരിഷ്‌കാരങ്ങൾ വഴിയൊരുക്കി.

2004 ൽ യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ രാജ്യം വീണ്ടും സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചുവെങ്കിലും ഇടതുപക്ഷത്തിന്റെ നിയന്ത്രണവും പൊതുമിനിമം പരിപാടിയുമൊക്കെ ഇതിന് വിലങ്ങുതടിയായി. രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസുകാർ തന്നെ ഉറച്ചുവിശ്വസിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഡോ. മൻമോഹൻസിംഗിനെ തേടി ആ ചുമതലയെത്തുന്നത്. മകളല്ല, ഇന്ത്യയുടെ മരുമകളാണെന്ന വിമർശനമാണ് സോണിയയെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്. പിന്നീട് 2009 ൽ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സഖ്യകക്ഷികളെയും ഇടതുപക്ഷത്തെയും തൃപ്തിപ്പെടുത്താൻ മൻമോഹൻ സിംഗിനെ തന്നെ ആ ചുമതലയിൽ നിയോഗിക്കുകയായിരുന്നു.

സാമ്പത്തിക വിഷയത്തിൽ അദ്ധ്യാപകനായിരുന്നു ഡോ. മൻമോഹൻ സിംഗ്. മികച്ച അക്കാദമീഷ്യൻ, 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി. 72 ൽ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി. ധനമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യുജിസി ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചു. ഈ അനുഭവസമ്പത്താണ് ധനമന്ത്രിയായിരിക്കെ രാജ്യം നേരിട്ട പ്രതിസന്ധി അതിജീവിക്കാൻ അദ്ദേഹത്തിന് വഴിയൊരുക്കിയതും.

Tags: Manmohan SinghFormer PMEconomic reforms in 1991ഉദാരവൽക്കരണ സാമ്പത്തിക നയംfinance ministerAtal Bihari Vajpayee.
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies