വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:08 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം കൂടിയാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടർ ബ്രോയെ സസ്‌പെൻഡ് ചെയ്തത്.

എന്നാൽ ഇതിന് പിന്നാലെ സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും ചർച്ചയായിരുന്നു. തനിക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും പരിശോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്ന് സസ്‌പെൻഷൻ ഉത്തരവിലുണ്ടെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.

സസ്പൻഷൻ നേരിട്ടതിന് പിന്നാലെ അസാധരണ നീക്കങ്ങളുമായും കളക്ടർ ബ്രോ വാർത്തകളിൽ നിറഞ്ഞിരുന്നു. ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചായിരുന്നു എൻ. പ്രശാന്തിന്റെ ആദ്യ തിരിച്ചടി. 7 ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയാൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. കൃത്രിമ രേഖയുണ്ടാക്കിയതിന് എ. ജയതിലകിനെതിരെ കേസ് എടുക്കാത്തതിൽ വക്കീൽ നോട്ടീസും ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോ നൽകയത്. പിന്നാലെ ഡിസംബർ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്‌ക്ക് സർക്കാർ എന്തിന് മെമ്മോ നൽകണമെന്ന് ആയിരുന്നു പ്രശാന്തിന്റെ മറുചോദ്യങ്ങളിൽ ഒന്ന്. സസ്‌പെൻഷനും ചാർജ് മെമ്മോയ്‌ക്കും മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ശേഖരിച്ചത് ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വഴിയാണെന്നും എൻ പ്രശാന്ത് ചോദിച്ചിരുന്നു. കൈമാറിയ സ്‌ക്രീൻഷോട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് കാണുന്നതിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും എൻ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Tags: N PrasanthCollector Bro Suspensionചീഫ് സെക്രട്ടറി ശാരദാ മുരളീധരൻചാർജ് മെമ്മോ എൻ പ്രശാന്ത്
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies