"അച്ഛൻ മരിച്ചുപോകുമോ??" ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് തൈമൂറിന്റെ ചോദ്യം; കുത്തേറ്റ ദിവസം വിവരിച്ച് നടൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അച്ഛൻ മരിച്ചുപോകുമോ??” ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് തൈമൂറിന്റെ ചോദ്യം; കുത്തേറ്റ ദിവസം വിവരിച്ച് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 12:53 pm IST
FacebookTwitterWhatsAppTelegram

സെയ്ഫ് അലി ഖാനും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത രാത്രിയായിരിക്കും ജനുവരി 16ന് കഴിഞ്ഞുപോയത്. മോഷ്ടാവിന്റെ കുത്തേറ്റ് ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് മകൻ തൈമൂർ അമ്പരന്നുപോയിരുന്നു. അച്ഛൻ മരിച്ചുപോകുമോ? എന്നായിരുന്നു 8 വയസുകാരനായ തൈമൂറിന്റെ ചോദ്യം. ഇല്ലെന്ന് സെയ്ഫ് മറുപടി നൽകുകയും ചെയ്തു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം പങ്കുവച്ചത്.

അക്രമിയുമായി മൽപ്പിടുത്തം കഴിഞ്ഞ് അയാളെ മുറിയിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ ആദ്യം കരുതിയത് കള്ളൻ കുടുങ്ങിയെന്നാണ്. പിന്നീടാണ് മനസിലായത് അവൻ രക്ഷപ്പെട്ടുവെന്ന്. ശരീരമാകെ വേദനിക്കുന്നതിനാൽ എവിടെയൊക്കെ പരിക്കേറ്റെന്ന് അപ്പോൾ മനസിലായില്ല. കരീനയും വീട്ടുജോലിക്കാരും ചേർന്ന് മക്കളെയെടുത്ത് എനിക്കൊപ്പം താഴേക്കിറങ്ങി. അതിനിടെ വീട്ടിൽ അലങ്കാരത്തിനായി വച്ചിരുന്ന രണ്ടുവാളുകൾ ഞാൻ കയ്യിലെടുത്തു. അക്രമി രക്ഷപ്പെട്ടോ, ഇനിയും വരുമോ, ഒന്നിലേറെ പേരുണ്ടാകുമോ എന്ന് അറിയാത്തതിനാൽ വാളുമായി താഴേക്ക് നടന്നു. ചോരയിൽ കുളിച്ച് വാളേന്തി വരുന്ന എന്നെയാണ് തൈമൂർ കണ്ടത്. സിനിമാസ്റ്റൈലിലുള്ള രം​ഗം. മകനാകെ അമ്പരന്നു.

കള്ളനെ പിടിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ കരീന പറഞ്ഞു, നമുക്ക് ഇവിടെ നിന്ന് എത്രയും വേ​ഗം രക്ഷപ്പെടണമെന്ന്, ഒപ്പം എന്നെ ആശുപത്രിയിലെത്തിക്കണമെന്നും. പുറത്തിറങ്ങി കരീന വാഹനം തേടി. ഓട്ടോ, കാബ് തുടങ്ങി എന്തെങ്കിലുമൊന്ന് നിർത്താൻ അവൾ ഉറക്കെ വിളിച്ചു. എനിക്ക് ശരീരമാകെ വേദന തോന്നുന്നുണ്ടായിരുന്നു. എന്റെ പിറകിൽ എന്തോ ഒന്ന് ഇരിക്കുന്നുണ്ടെന്നും മനസിലായി. കാൽ തരിച്ചതുപോലെ തോന്നി. നട്ടെല്ലിന് സമീപം കത്തി ഇരുന്നതിനാലാകാം അത്. ഓട്ടോ കിട്ടയിതിന് ശേഷം എന്നോട് ആശുപത്രിയിലേക്ക് പോകാൻ കരീന പറഞ്ഞു. ജേയെ (ഇളയമകൻ) സുരക്ഷിതമാക്കാൻ  അവൾ സഹോദരിയുടെ വീട്ടിലേക്ക് പോയി. ( 4 വയസുള്ള ജേയുടെ മുറിയിലായിരുന്നു കള്ളനുണ്ടായിരുന്നത്). എനിക്കൊപ്പം ആശുപത്രിയിലേക്ക് വരാൻ തൈമൂർ ഉണ്ടായിരുന്നു. അവൻ എന്റെ കൂടെ വേണമെന്ന് എനിക്ക് തോന്നി. അതുതന്നെയാകാം കരീനയും ചിന്തിച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കൂടെ തൈമൂർ ഉണ്ടാകണമെന്ന് മനസിലുണ്ടായിരുന്നു. അപ്പോഴാണ് തൈമൂർ എന്നോട് ചോദിക്കുന്നത്, അച്ഛൻ മരിച്ചു പോകുമോയെന്ന്.. ഇല്ലെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. – സെയ്ഫ് അലി ഖാൻ പറഞ്ഞു നിർത്തി.

Tags: Saif Ali Khan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies