"കേസിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു ": കൃഷ്ണകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേസിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു “: കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 03:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‌സാമ്പത്തികതട്ടിപ്പ് കേസ് തങ്ങൾക്കെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തുടക്കത്തിൽ പൊലീസ് നടപടി എടുക്കാതിരുന്നത് ചില രാഷ്‌ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായിയെന്ന സംശയമുണ്ടാക്കിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. 69 ലക്ഷം രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. കൂടുതൽ തുക തട്ടിയെടുത്തുവെന്ന് സംശയമുണ്ട്. ജീവനക്കാർ നേരിട്ട് പ്രീമിയം കസ്റ്റമറുമായി ഇടപാടുകൾ നടത്തി. കൂടുതൽ തുക തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

എന്റെ രാഷ്‌ട്രീയവുമായി കേസ് കൂട്ടി ചേർക്കരുത്. കുടുംബത്തെ വലിച്ചിഴയ്‌ക്കരുത്. നിയമത്തിന്റെ യാതൊരു വശവും അറിയില്ലാത്ത ആരോ ആണ് അവർക്ക് പിന്നിലുള്ളത്. അവരായിട്ട് ‍ഞങ്ങളെ കൊണ്ട് ഇത് ചെയ്യിപ്പിച്ചു. എനിക്ക് ഒരുപാട് മാദ്ധ്യമസുഹൃത്തുക്കളുണ്ട്. എല്ലാവരോടും വിളിച്ച് ഇവരുടെ കാര്യം വേണമെങ്കിൽ എനിക്ക് പറയാമായിരുന്നു. അവരുടെ ഭാവിയെ കുറിച്ച് ചിന്തിച്ചാണ് അത് ചെയ്യാതിരുന്നത്. ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നത് എല്ലാവരും കണ്ടതാണ്.

മകളുടെ കല്യാണത്തിനും മറ്റ് എല്ലാ ചടങ്ങുകളിലും ഇവർ പങ്കെടുത്തു. ഇവരാണ് ഇതിന് പിന്നിലെന്ന് നമ്മൾ ഒരിക്കൽ പോലും ചിന്തിക്കില്ല. ദിയയുടെ സഹോദരിമാരായ ഹ​ൻസികയുടെയും ഇഷാനിയുടെയും സുഹൃത്തുക്കൾ സാധനങ്ങൾ വന്ന് വാങ്ങിയിരുന്നു. ഇത് ദിയയ്‌ക്ക് കിട്ടിയോ എന്ന് അവർ ചോദിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

നിങ്ങൾ എന്നോട് സത്യം പറയൂ എന്ന് മാത്രമാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. കുറച്ച് പണം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ഇൻസ്റ്റ​ഗ്രാമിൽ ഒരു സ്റ്റോറിയിടാം എന്ന് പറഞ്ഞു. കട്ടിട്ടില്ലെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും പറഞ്ഞിരുന്നു. കാലുപിടിക്കാം ഇടരുതെന്നാണ് അവർ പറഞ്ഞത്.

അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ അനകൂലമായതെന്ന് ദിയ കൃഷ്ണ പറഞ്ഞു. എന്നെ ഉറങ്ങാൻ സമ്മതിക്കാതെ അവർ തുടർച്ചയായി വിളിച്ചു. എന്റെ ആ മാനസിക അവസ്ഥയിലാണ് ‍‍ഞാൻ ചീത്ത പറഞ്ഞത്. എല്ലാവരും കൂടെ നിന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിയ പറഞ്ഞു.

Tags: casekrishnakumarDiya Krishna
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies