പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഗർഭിണിയായതിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ അനാഥാലയവുമായി അടുത്ത ബന്ധമുള്ള യുവാവ് പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. സംഭവം വലിയ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.
ഈ മാസം ആദ്യമാണ് പെൺകുട്ടി പ്രസവിച്ചത്. വിവാഹം കഴിഞ്ഞ് എട്ടാം മാസം പ്രസവിച്ച കുഞ്ഞിന് പൂർണ്ണ വളർച്ചയെത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലൊണ് ശിശുക്ഷേമ സമിതി വിഷയത്തിൽ ഇടപെട്ടത്. പ്രസവം കൈകാര്യം ചെയ്ത് ഗൈനക്കോളജിസ്റ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നിലവിൽ ആരേയും പ്രതി ചേർത്തിട്ടില്ല.















