ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകന്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ഗ്രാമത്തിലെ താമസക്കാരിയായിരുന്നു.
ഗീതമ്മയുടെ മകൻ സഞ്ജയ് അകന്ന ബന്ധുക്കളും ദമ്പതികളുമായ ആശ,സതോഷ് എന്നിവരാണ് പ്രതികൾ. ബാധയൊഴിപ്പിക്കാനെന്ന പേരിൽ രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒന്നരവരെയാണ് ഗീതമ്മയെ പ്രതികൾ തല്ലിയത്. മകന്റെ അനുവാദത്തോടെയായിരുന്നു ഇത്.
വെള്ളത്തിനായി കേഴുന്ന ഗീതമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് വീണ്ടും വീണ്ടും വടിക്ക് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ശനിയാഴ്ച രാത്രിയോടെയാണ് ആശ ഗീതമ്മയുടെ വീട്ടിലെത്തുന്നത്. അമ്മയുടെ ശരീരത്തിൽ ബാധ കേറിയെന്ന് സഞ്ജയിയെ വിശ്വസിപ്പിച്ചു. ബാധോപദ്രവം മാറ്റാമെന്നും ഒഴിപ്പിക്കൽ നടത്താമെന്നും പറഞ്ഞു. തുടർന്ന് ഗീതമ്മയുടെ വീടിന് പുറത്ത് പൂജകൾ നടത്തിയ ശേഷം അവരെ മുറ്റത്തുകൊണ്ടുവന്ന് പൊതിരെ തല്ലുകയായിരുന്നു.
എന്നിട്ടും അരിശം തീരാതെ ഗീതമ്മയെ രണ്ടരകിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി വീണ്ടും തല്ലി. ബാധയൊഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു ത്. വലിയൊരു കല്ലിന് ഗീതമ്മയുടെ തലയ്‌ക്ക് ഇടിക്കുകയും ദേഹത്ത് തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. ഇതോടെ ബോധ ഗീതമ്മ ബോധരഹിതയായി. ഇതോടെ ബാധയൊഴിഞ്ഞെന്ന് ഇവർ പ്രഖ്യാപിച്ച്, ഗീതമ്മയെ വീട്ടിലേക്ക് വിട്ടു.
Shocking!
A 45-year-old woman died after an alleged exorcism ritual in Jambaragatte village, Holehonnuru, near #Shivamogga. Police say she was beaten from 9 pm to 1.30 am by woman who claimed to be a healer capable of casting out demons. The police arrested the accused. pic.twitter.com/IAGKRGnQmC
— Marx Tejaswi | ಮಾರ್ಕ್ಸ್ ತೇಜಸ್ವಿ (@_marxtejaswi) July 7, 2025
എന്നാൽ അവരുടെ ആരോഗ്യനില വഷളായി. അടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഗീതമ്മയുടെ മറ്റൊരു മകനാണ് പരാതി നൽകിയത്. അതേസമയം ഗീതമ്മ കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.