ഉടുപ്പി : വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പരാതിയിൽ സ്ത്രീധന പീഡനത്തിനും , ആക്രമണത്തിനും പഡുബിദ്രി പോലീസ് കേസ് എടുത്തു . കഴിഞ്ഞ ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2024 ഒക്ടോബർ 21 നായിരുന്നു മംഗലാപുരം പഡുബിദ്രി സ്വദേശിനി സുഹാനയെ മുബീൻ ഷെയ്ഖ് എന്നയാൾ വിവാഹം കഴിച്ചത്. ഒരു മാസത്തിനുള്ളിൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്തൃഗൃഹത്തിൽ നിന്നും പീഡനമുണ്ടായി. 2024 ഡിസംബർ12 ന് മുബീൻ ജോലിക്കായി വിദേശത്തേക്ക് പോയി. തുടർന്നും ഭർത്താവിന്റെ പിതാവ് ഉമർ സാഹിബ്, മാതാവ് അബീദ, സഹോദരീഭർത്താവ് മുക്താർ, സഹോദരി റിഹാന, റാഷെദ്, റിഹാനയുടെ ഭർത്താവ് ഷഹീദ് എന്നിവർ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി സുഹാന പോലീസിനോട് പറഞ്ഞു. ഇവർ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെടുകയും ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ ജൂലൈ 15 ന് മുബീൻ ഷെയ്ഖ് സുഹാനയുടെ മൊബൈലിലേക്ക് വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി അയക്കുകയും മറ്റൊരു വിവാഹത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.
പരാതിയിൽ ഭർത്താവിന്റെ പിതാവ് ഉമർ സാഹിബ്, മാതാവ് അബീദ, സഹോദരീഭർത്താവ് മുക്താർ, സഹോദരി റിഹാന, റാഷെദ്, റിഹാനയുടെ ഭർത്താവ് ഷഹീദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.















