കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഭഗവാൻ ശ്രീകൃഷ്ണനെതിരെ അവഹേളന പരാമർശം നടത്തി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുള്ള പ്രചാരണങ്ങൾ സംബന്ധിച്ച ചാനൽ ചർച്ചകൾക്കിടെയായിരുന്നു ജിന്റോ ജോൺ ശ്രീകൃഷ്‌ണനെ അവഹേളിച്ചത്. ‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നാണെന്ന് ജിന്റോ ചാനല്‍ ചര്‍ച്ചയില്‍ പറയുകയായിരുന്നു.
കെ ജെ ഷൈൻ വിവാദ വുമായി ബന്ധപ്പെട്ട് ജിന്റോ ജോൺ കഴിഞ്ഞദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു ഉണ്ണികൃഷ്ണനനെ പരാമര്‍ശിക്കുന്നുണ്ടായിരുന്നു . അത് ആരാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. തുടര്‍ന്ന് ‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നാണെനന്നായിരുന്നു ജിന്റോയുടെ മറുപടി.
തുടർന്ന് ജിന്റോ ജോണിന്റെ അവഹേളന പരാമർശത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി
‘ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയുക…ഉണ്ണി കൃഷ്ണന്‍ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്… അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അസാന്മാര്‍ഗികം എന്ന് തോന്നുന്നത് ഡിഎന്‍എയുടെ സ്വഭാവം കൊണ്ടാണ്… താങ്കളുടെ അപ്പന്‍ ജോണിന്റെ പേര് അധമന്‍ എന്നാണന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് സഹിക്കുമൊ ? കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയെ പറഞ്ഞാല്‍ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ?ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മാപ്പ് പറയണം… കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശന്‍ മറുപടി പറയണം… കോണ്‍ഗ്രസ്സ് പരസ്യമായി മാപ്പ് പറയണം..’ അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
രാജ്യസഭാ മെമ്പർ സി സദാനന്ദൻ മാസ്റ്ററും ജിന്റോ ജോണിനെതിരെ രംഗത്തെത്തി.
“അനാശാസ്യപ്രവർത്തനം നടത്തുന്നവരെ പൊതുവെ കേരളീയ പൊതുസമൂഹം ഉണ്ണികൃഷ്ണനെന്നു” വിളിക്കുമെന്ന് ഖാൻഗ്രസ്സ് വക്താവ് ജിന്റോ ജോൺ…!!ഈ പാർട്ടിയിലുള്ള നേതാക്കൾക്ക് സകലതിനും പൊതു സ്വഭാവം ഹിന്ദു വിരുദ്ധതയാണോ ? ഉണ്ണികൃഷ്ണനെന്ന പേര് അനാശാസ്യം നടത്തുന്നവരുടേതോണെന്ന് ഈ വഷളൻ മനസ്സിലാക്കിയതെവിടുന്നാണ്?!. ആ പേര് ഹൃദയത്തിലേറ്റിക്കഴിയുന്നവരോട് കോൺഗ്രസ്സ് പാർട്ടി മാപ്പു പറയണം. സദാനന്ദൻ മാസ്റ്റർ ഫേസ്‌ബുക്കിൽ കുറിച്ചു.
എന്നാൽ തനിക്കുണ്ടായത് കേവലം നാക്ക് പിഴയാണെന്നുള്ള ന്യായീകരണമാണ് ജിന്റോ ജോണിനുള്ളത്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല അവതരിപ്പിക്കാന്‍ സാധിച്ചതെന്നും ജിന്റോ പറയുന്നു















