ലക്നൗ: വാട്‌സ്ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ യുവാവിനും കുടുംബത്തിനും എതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ബസേര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ്
ഹസൻ, ഭർതൃമാതാവ് റാഷിദ,സഹോദരീഭർത്താക്കൻമാരായ സലിം, ഷാക്കിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
2017 നവംബറിലാണ് യുവതിയും ഹസനും തമ്മിൽ നിക്കാഹ് ന
ന്നത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ശാരീരിക മാനസീക പീഡനവും തുടങ്ങിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒടുവിൽ സഹികെട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. കഴിഞ്ഞ മാർച്ച് 31 നാണ് ഹസൻ വാട്ട്‌സ്ആപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചത്.
യുവതിയുടെ പരാതിയിൽ സ്ത്രീധന നിരോധന നിയമത്തിലെയും മുത്തലാഖ് നിരോധന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.















