കൊച്ചി: മുനമ്പത്തേ തർക്ക ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി.ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിയിലാണ് പരാമർശം . സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.
“അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഒരുദ്ദേശമില്ല. ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ല”. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു
വഖ്ഫ് ബോർഡിനെതിരെ ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. ഭൂമിവഖ്ഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമാണെന്നും കോടതിപറഞ്ഞു. ഭൂമി കൈമാറി 69 വർഷത്തിനുശേഷമാണ് വഖഫ് ബോർഡിന്റെ നടപടി. ഇത് നീതീകരിക്കാനാകാത്ത കാലതാമസമെന്ന് ഹൈക്കോടതി പറഞ്ഞു. വഖ്ഫ് ബോർഡിന്റേത് ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രം എന്നും കോടതിയുടെ വിമർശനം. ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാമെന്നും ഹൈക്കോടതി വിധിച്ചു.
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയുടെ പരിശോധനയ്‌ക്ക് നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കമ്മീഷനെ വയ്‌ക്കാനും ഭൂമി പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
മുനമ്പത്തെ ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞപ്പോൾ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നു സൂചിപ്പിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.















