ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാന ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളജിൽ പരിശോധന. അൽഫലാഹിലാണ് അറസ്റ്റിലായ ഡോക്ടർ ഉമർ മുഹമ്മദ്, മുസമ്മിൽ ഷക്കീൽ, ഷഹീൻ ഷാഹിദ് എന്നിവർ ജോലി ചെയ്തിരുന്നത്. ഡൽഹിയിലെ ഓഖ്‌ലയിൽ രജിസ്റ്റർ ചെയ്ത അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ വാങ്ങിയ ശേഷം, ഡോ. ഉമർനേരെ എത്തിയത് സർവകലാശാല ക്യാമ്പസിലേക്കാണ്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഈ കാർ ക്യാമ്പസിലെ പാർക്കിംഗ് എരിയയിലുണ്ടായിരുന്നു. ഡോ. മുസഹിൽ അഹമ്മദും ഡോ. അദീൽ അഹമ്മദും പിടിയിലായതിന് പിന്നാലെ ഉമർ കാറുമായി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
പൊലീസ് പിടിച്ചെടുത്ത 2,900 കിഗ്രാം സ്ഫോടക വസ്തുക്കളിൽ 300 കിലോ ലഭിച്ചത് മുസഹിൽ അഹമ്മദിന്റെ ലോഡ്ജിൽ നിന്നുമാണ്. മെഡിക്കൽ കോളജിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുസഹിൽ അഹമ്മദ് 2,400 രൂപയാക്കാണ് ലോഡ്ജ് വാടകയ്‌ക്ക് എടുത്തത്. ലോഡ്ജിന്റെ അഞ്ച് കിമി അകെല നിന്നാണ് ബാക്കിയുള്ള സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.















