തിരുവനന്തപുരം : ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും തന്നെ വ്യക്തിഹത്യ നടത്തുന്നത് ഹോബിയാക്കി ചില സാഡിസ്റ്റുകൾ അഭിരമിക്കുന്നതായി മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ.
ഒരാളെ തേജോവധം ചെയ്യുന്നതിന് മുമ്പ് അയാളെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് പലകുറി വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നത് അടിസ്ഥാന മര്യാദയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു പതിറ്റാണ്ട് മുൻപ് റിപ്പോർട്ട് ചെയ്ത വ്യാജരേഖാ കേസിനെ ചൊല്ലി ഇപ്പോഴും തന്നെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവർക്കെതിരെ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ കേസ് ഇടതു മുന്നണി സർക്കാർ തന്നെ എഴുതി തള്ളാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
ഈ കേസിൽ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ പ്രതിസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് സർക്കാരിന് ശുപാർശ ചെയ്ത് കൊണ്ടുള്ള നിയമോപദേശത്തിന്റെ പകർപ്പും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.















