ചണ്ഡീഗഢ്: ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത കൂട്ടാളി വെടിയേറ്റ് മരിച്ചു. പെറി എന്ന ഇന്ദർപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ചണ്ഡീഗഡിലെ സെക്ടർ 26ലാണ് സംഭവം. കാറിലെത്തിയ അക്രമികൾ വെടിയുതിർത്ത് ശേഷം രക്ഷപ്പെ ടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പെറി.
പെറിയും ലോറൻസ് ബിഷ്‌ണോയിയും കോളേജിൽ സുഹൃത്തുക്കളായിരുന്നുവെന്നും വിദ്യാർത്ഥി സംഘടനയായ എസ്‌ഒപിയുവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ലോറൻസ് ബിഷ്‌ണോയി ജയിലിൽ ആയിതിന് ശേഷം പെറി സ്വന്തം രീതിയിൽ ഗുണ്ടാസംഘമുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലോറൻസ് ബിഷ്‌ണോയി സംഘം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പെറി വഞ്ചിച്ചെന്നും ഗോൾഡി’ അല്ലെങ്കിൽ ‘രോഹിത്’ എന്നീ പേരുകൾ ഉപയോഗിച്ച് ക്ലബ്ബുകളിൽ നിന്ന് പണം തട്ടിയെന്നമാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.















