തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻറുമായിരുന്ന പ്രതിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ആണ് തള്ളിയത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്ർറെ ആവശ്യം കോടതി തള്ളി
നവംബർ 11 നാണ് വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നാം പ്രതിയാണ് സിപിഎം പ്രാദേശിക നേതാവ് കൂടിയായ വാസു. 2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. ഇതോടെ നാലമത്തെ ആഴ്ചയും വാസു ജയിലിൽ തുടരും.















