മധുര: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകൾ തുടർച്ചയായി ലംഘിച്ച സ്റ്റാലിൻ സർക്കാർ. തിരുപ്പരൻകുണ്ഡ്രം പ്രദേശത്തെ സെക്ഷൻ 144 നിരോധന ഉത്തരവ് പിൻവലിച്ച ഹൈക്കോടതി ഇന്ന് രാത്രി ദീപത്തൂണിൽ കാർത്തിക ദീപം കൊളുത്താൻ അനുവദിക്കാൻ ഉത്തരവിട്ടു. ഇതിനായി പോലീസ് കമ്മീഷണർ പൂർണ്ണ സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ ഈ , വിധിക്കെതിരെ അപ്പീൽ പോകുന്ന സാഹചര്യത്തിൽ വിളക്ക് കൊളുത്താൻ അനുമതി നൽകാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.
തുടർന്ന് ഇരുന്നൂറിലധികം പോലീസിനെ കൂടുതലായി സ്ഥലത്ത് വീണ്ടും വിന്യസിച്ചു. ഭക്തജനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. 144 റദ്ദാക്കിയതിലും അപ്പീൽ പോകുമെന്ന് പോലീസ് ഭക്തരോട് പറഞ്ഞു.
ദീപം തെളിയിക്കാനുള്ള ഭക്തരെ മലമുകളിൽ കയറ്റിയില്ല.. ഇതേത്തുടർന്ന് ഹിന്ദു സംഘടനകൾ പോലീസുമായിതർക്കത്തിൽ ഏർപ്പെട്ടു. തിരുപ്പരൻകുണ്ഡ്രത്ത് തടിച്ചുകൂടിയ ഭക്തരോട് പിരിഞ്ഞുപോകാൻ പോലീസ് നിർദ്ദേശിച്ചു. ഹർജിക്കാരന് വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്ന് ബിജെപി പോലീസിനോട് അഭ്യർത്ഥിച്ചു. ഇതിനെത്തുടർന്ന് അവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്, പ്രതിഷേധത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.















