പത്തനംതിട്ട: പ്രമാടത്ത് നിർമിച്ച ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം!!! രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായാണ് പത്തനംതിട്ട പ്രമാടത്ത് ഹെലിപ്പാഡ് നിർമിച്ചത്.
ഒക്ടോബർ 22 നാണ് രാഷ്‌ട്രപതി ശബരിമലയിൽ എത്തിയത്. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ പുതിഞ്ഞ ഹെലികോപ്ടർ ഒടുവിൽ തളളിനീക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തളളുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം ഇടം പിടിച്ചിരുന്നു.
ജില്ലാ ഭരണകൂടത്തിന് വേണ്ടി പൊതുമരാമത്ത് വകുപ്പാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപ്പാഡ് ഒരുക്കിയത്. കരാറുകാരൻ സമർപ്പിച്ച എസ്റ്റിമേറ്റ് തുക വിവരാവകാശ നിയമം പ്രകാരമാണ് പുറത്തുവന്നത്. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്.
മൂന്ന് താൽക്കാലിക ഹെലിപ്പാഡാണ് അന്ന് പ്രമാടത്ത് ഒരുക്കിയത്. കൃത്യമായ മുന്നോരുക്കമില്ലതെ അവസാന നിമിഷം കാട്ടിക്കൂട്ടിയായിരുന്നു നിർമാണം 20.7 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഹെലിപാഡിൽ ഹെലികോപ്ടർ തള്ളി നീക്കേണ്ടിവന്ന സാഹചര്യമുണ്ടായതും സംശയം ജനിപ്പിക്കുന്നതാണ്. നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.















