തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പദ്മനാഭന്റെ മണ്ണിൽ അധികാരം ഉറപ്പിച്ച് എൻഡിഎ. വിജയം ഉറപ്പായതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി. എൽഡിഎഫിന്റെ പരമ്പരാഗത സിറ്റിംഗ് സീറ്റുകളാണ് ബിജെപി കൂടുതലായും പിടിച്ചടക്കിയത്.
ആകെയുള്ള 100 സീറ്റുകളിൽ 48 ലും എൻഡിഎ സഖ്യം മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലാണ് ബിജെപി എത്തി നിൽക്കുന്നത്. എൽഡിഎഫ് 22 ഇടത്തും യുഡിഎഫ് 15 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫും യുഡിഎഫും സ്വതന്ത്രൻ കൂടി ചേർന്നാലും ബിജെപിയുടെ അടുത്തെത്താനാകില്ല.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇടത് വിരുദ്ധതരംഗം ശക്തമാണ്. ശബരിമല സ്വർണക്കൊള്ളയും തിരുവനന്തപുരത്തിന്റെ വികസനമുരടിപ്പും ആര്യ രാജേന്ദ്രന്റെയും കൂട്ടരുടെയും അഴിമതിയും വോട്ടിൽ പ്രതിഫലിച്ചെന്ന് വേണം കരുതാൻ. ഒപ്പം മോദി സർക്കാർ മുന്നോട്ട് വെക്കുന്ന വികസനത്തോടൊപ്പം അനന്തപുരിയിലെ ജനത നിന്നതും ബിജെപിക്ക് നേട്ടമായി. കോർപറേഷനിലെ വിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ ബിജെപിക്ക് ശക്തിപകരും.















