പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് നിർമിച്ച ഹെലിപ്പാഡുകൾ പൊളിച്ചുനീക്കിയതിൽ ദുരൂഹത. പത്തനംതിട്ടയിലെ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപ്പാഡ് നിർമാണത്തിനെതിരെയാണ് ആരോപണം ഉയരുന്നത്.
20.7 ലക്ഷത്തോളം രൂപയാണ് മൂന്ന് ഹെലിപ്പാഡ് നിർമിച്ചതിന് ചെലവായത്. ഹെലിപ്പാഡ് നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതി നൽകിയിരുന്നു. രാഷ്‌ട്രപതിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.
പത്തനംതിട്ട സ്വദേശി റഷീദാണ് പരാതിക്കാരൻ. ഹെലിപ്പാഡ് ബുധനാഴ്ച പൊളിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഷീദ് ആരോപിച്ചു.















