ധാക്ക: ബംഗ്ലാദേശിൽ ഇസ്ലമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ഹിന്ദു യുവാവ് മതനിന്ദ നടത്തിയിട്ടില്ലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങളുളളത്. മതമൗലികവാദികളുടെ ഭീഷണി മൂലം മുഖം മറച്ചാണ് അദ്ദേഹം മാദ്ധ്യമത്തിനോട് സംസാരിച്ചത്.
ഇസ്ലാമിസ്റ്റുകൾ രാക്ഷസന്മാരെ പോലെയെന്ന് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ദീപു ദായെ അവർ ക്രൂരമായി മർദ്ദിച്ചു. മുഖത്തും നെഞ്ചിലും അടിച്ചു. അവരുടെ കയ്യിൽകുറെ വടികളുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് മർദ്ദിച്ച അവശനാക്കിയത്. ശരീരത്തിൽ നിന്നും ധാരാളം രക്തം ഒഴുകുന്നുണ്ടായിരുന്നു. അക്രമം അവിടെ അവസാനിച്ചില്ല. കുറച്ച് സമയത്തിന് ശേഷം അവർ മൃതദേഹം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് മരത്തിൽ തൂക്കിയിട്ടു. അവർ അതും കത്തിച്ചു. മൃതദേഹം നിലത്തു വീണു. മുസ്ലിങ്ങളുടെ വലിയ കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല,” ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ആരും ഇടപെടാത്തത് എന്ന് ചോദിച്ചപ്പോൾ, അവര് പിശാചുക്കളെ പോലെയാണ് പെരുമാറിയതെന്നും ഭയം ആളുകളെ നിശബ്ദരാക്കുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ദിപു ചന്ദ്രദാസ് മതനിന്ദ നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണ സംഘവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.















