തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെ കേസിലെ പ്രതിയുടെ മാനസിക നിലപരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശം. ക്ഷേമനിധി ബോർഡിലെ ക്സാർക്കായിരുന്ന സംഗീതിന്റെ മാനസിക നില പരിശോധിക്കാനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് വിജിലൻസ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മെഡിക്കൽ ബോർഡിലെ അംഗങ്ങളെ സൂപ്രണ്ടിന് തെരഞ്ഞെടുക്കാം.
പണം തട്ടിച്ച കേസിൽ അറസ്റ്റിലായ സംഗീത് ജയിലിനുള്ളിൽ വച്ച് മാനസി അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നുവെങ്കിലും മാനസിരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസിന് കഴിഞ്ഞില്ല.
കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോഴാണ് സംഗീത് മാനസികരോഗിയാണെന്ന് പ്രതിഭാഗം വാദിച്ചത്.
ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്‌ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്ർറെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി തട്ടിയത്. മുൻപ് ക്യാൻസർ രോഗിയെന്ന് വരുത്തിതീർക്കാൻ സംഗീത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. കേസിൽ പിടിക്കപ്പെട്ടതോടെ മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റും നൽകി. രണ്ട് സ്വകാര്യ ആശുപത്രിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.















