രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യവിരുദ്ധ ഗൂഢാലോചന: രണ്ട് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് പ്രമുഖരെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 09:41 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗര്‍: ഇന്ത്യയില്‍ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ‘ഗസ്വ-ഇ-ഹിന്ദ്’ എന്ന പേരില്‍ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് വലയിലായത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും ആര്‍എസ്എസ് ഭാരവാഹികളെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഗുജറാത്തിലെ പഠാന്‍ ജില്ലയിലുള്ള സിദ്ധ്പൂര്‍ സ്വദേശി ഇര്‍ഫാന്‍ കാലേഖാന്‍ പഠാന്‍, മുംബൈ സാകിനാക്ക സ്വദേശി മുര്‍ഷിദ് സാഹിദ് അക്തര്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മഹാരാഷ്‌ട്ര പോലീസിന്റെ സഹായത്തോടെ മുംബൈയില്‍ നിന്നാണ് മുര്‍ഷിദിനെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്.

ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇവര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭീകരസംഘടനകളുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ എത്തിക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താനും ഇവര്‍ ശ്രമിച്ചിരുന്നതായി എടിഎസ് കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധമായ ചാറ്റുകള്‍, പ്രകോപനപരമായ വീഡിയോകള്‍, തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ രേഖകള്‍ എന്നിവ ഇവരുടെ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക (സെക്ഷന്‍ 148), ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 61) തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കൈകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എടിഎസ് നീക്കം. കേന്ദ്ര ഏജന്‍സികളും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗുജറാത്ത് എടിഎസില്‍ നിന്ന് തേടിയിട്ടുണ്ട്.

Tags: Arrestgujarat atslink with isis
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies