തൃശൂർ: 230 മത് പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനം. തൃശൂർ കളക്ട്രേറ്റിൽ തൃശൂർ കളക്ട്രേറ്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന മന്ത്രിമാരും പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിനായി മുണ്ടത്തിക്കോട് ഒരുക്കിയ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തം ഒരു നടപടി.
മുൻപ് സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്താൻ പാറമേക്കാവ് ദേവസ്വം താൽപ്പര്യം അറിയിച്ചിരുന്നു. എന്നാൽ ഉന്നതതല ചർച്ചയിൽ ഇത് ഒഴിവാക്കുകയായിരുന്നു. ആചാരത്തിന്റെ ഭാഗമായതിനാൽ കുടമാറ്റം ഉണ്ടാകും. എന്നാൽ ഇത്തവണ 15 മിനിറ്റ് മാത്രമായിരിക്കും കുടമാറ്റം. ഇതിനായി ഉപയോഗിക്കുന്ന കുടകളുടെ എണ്ണത്തിൽ കുറവുണ്ടാകും. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ വീതം അണിനിരത്താം. അതേസമയം, മേളത്തിലും മറ്റു ചടങ്ങുകളിലും മാറ്റമുണ്ടാകില്ല.
പാറമേക്കാവിന്റെ വെടികോപ്പുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയാൽ അതുപോലെ നടപടി കൈകൊള്ളുമെന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.















