തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകൾ ഉണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി വ്യക്തമാക്കി.
സിപിഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം. എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമൻസ് നൽകിയത്. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.
അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 83 പേർ പ്രതിപട്ടികയിലുണ്ട്. കേസിൽ സിപിഎമ്മും പ്രതിയാണ്. തട്ടിപ്പിലൂടെ 180 കോടി രൂപ പ്രതികൾ സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 128 കോടി രൂപ പ്രതികളിൽനിന്ന് ഇഡി കണ്ടുകെട്ടിയിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ബാങ്കിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ വഴി കള്ളപ്പണ ഇടപാട് നടന്നത്.















