കൊൽക്കത്ത: തൃണമൂൽ പിളരുന്ന എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ 20 ലധികം എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്സഭയിൽ ഒരു പ്രത്യേക ടിഎംസി ബ്ലോക്ക് ഉടൻ രൂപപ്പെടുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുതിർന്ന തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്ന് രാജിവച്ചതോടെയാണ് സ്ഥിതിഗതികൾ രൂക്ഷമായത്. 13 ഓളം ടിഎംസി എംപിമാർ ഡൽഹിയിൽ വെച്ച് സുഖേന്ദു ശേഖർ റോയിയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇതേ എംപിമാർ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിനെ സന്ദർശിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യവസായം, തൊഴിൽ, ക്രമസമാധാനം എന്നിവ കടുത്ത അരാജകത്വം നടമാടുകയാണെന്ന് മമതയ്‌ക്ക് അയച്ച രാജിക്കത്തിൽ സുഖേന്ദു ശേഖർ റോയ് വിമർശിച്ചു. ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ തുടങ്ങിയെന്നും പുതിയ സർക്കാർ സംസ്ഥാനത്തിന്റെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















