ഒട്ടാവ: ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന 51-ാമത് ജി7 ഉച്ചകോടിയിൽ സമുദ്രസുരക്ഷയും ഇന്ത്യൻ നാവികരുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ലോകനേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടൽമാർഗങ്ങൾ സുരക്ഷിതമാക്കുകയും നാവികർ ഭയമില്ലാതെ ജോലി ചെയ്യാൻ സാഹചര്യമൊരുക്കുകയും ചെയ്യേണ്ടത് അന്താരാഷ്‌ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒമാൻ ഉൾക്കടലിന് സമീപം നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം പരാമർശിച്ചു.
ആഗോള വ്യാപാരത്തിന്റെ വലിയൊരു പങ്കും സമുദ്രമാർഗങ്ങളിലൂടെയാണ് നടക്കുന്നതെന്നും കടൽപാതകളുടെ സുരക്ഷ ലോക സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്‌ക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണികളില്ലാതെ നാവികർക്ക് ജോലി ചെയ്യാൻ സാഹചര്യമൊരുക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
PM @narendramodi participated in the Outreach Session on “Forging new Partnerships and rebuilding international solidarity” at @G7 Summit .
PM underscored the importance of ‘trust’ in building international partnerships especially in an increasingly interconnected world. He said… pic.twitter.com/FA72tiEi6Q
— Randhir Jaiswal (@MEAIndia) June 16, 2026
ജൂൺ 15 മുതൽ 17 വരെ നടന്ന ഉച്ചകോടിയിൽ കാനഡ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നേതാക്കൾ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെയുള്ള അതിഥി രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു. ഊർജസുരക്ഷ, ആഗോള സാമ്പത്തിക സ്ഥിരത, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, അന്താരാഷ്‌ട്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്.