ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 10:06 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അലിഗഞ്ചിലെ വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വൈകിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ സന്ദര്‍ശിച്ച അദ്ദേഹം, അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവവിവരം ലഭിച്ചതിനെ തുടര്‍ന്ന് അലിഗഡിലെ ഔദ്യോഗിക പരിപാടി പാതിവഴിയില്‍ അവസാനിപ്പിച്ചാണ് അദ്ദേഹം ലക്നൗവിലേക്ക് മടങ്ങിയത്. വൈകിട്ട് 6.15ഓടെ അപകടമുണ്ടായ മൂന്ന് നില കെട്ടിടത്തിലെത്തിയ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി.

അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) സഞ്ജയ് പ്രസാദ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്, ലക്നൗ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് നേരിട്ട് കയറി പരിശോധന നടത്തിയ മുഖ്യമന്ത്രി, സംഭവത്തിന് സാക്ഷികളായ ചിലരുമായി സംസാരിച്ച് തീപിടിത്തത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്ന് വിശദമായി വിലയിരുത്തി.

തുടര്‍ന്ന് കെജിഎംയുവിലെത്തി ചികിത്സയില്‍ കഴിയുന്ന അഞ്ച് പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന അലിഗഞ്ച് സ്വദേശിനിയുമായി മുഖ്യമന്ത്രി സംസാരിക്കുകയും അപകടസമയത്തെ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. അതേ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് കാലിന് പൊട്ടലേറ്റതായി ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതിന് മുമ്പ് അലിഗഡിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ, ലക്നൗവില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഉടന്‍ മടങ്ങേണ്ട സാഹചര്യമുണ്ടായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

കുട്ടികളടക്കമുള്ളവര്‍ ദുരന്തത്തില്‍പ്പെട്ടുവെന്ന വിവരം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരന്തബാധിത കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും സംഭവത്തിന്റെ എല്ലാ വശങ്ങളും നേരിട്ട് വിലയിരുത്തുന്നതിനുമായി താനും സ്ഥലത്തെത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് അലിഗഞ്ചിലെ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. ഇതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും മറ്റ് ഏജന്‍സികളും ചേര്‍ന്ന് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിന് മുമ്പ് മുഖ്യമന്ത്രി ഫിറോസാബാദില്‍ 658 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Tags: yogi adhithyanathvisitFire broke outcoaching center
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies