ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി പിഎസ്‌സി അംഗം സെയ്ഫ് ചക്കുവള്ളി. ഭാര്യയുടെ പിഎസ്‌സി നിയമനം ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് അദ്ദേഹം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വെളിപ്പെടുത്തി.

2001-ലാണ് സംഭവം നടന്നതെന്നും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയുമായി ബന്ധമുള്ള ഒരു മുസ്ലിം ലീഗ് നേതാവിനാണ് ഒരു ലക്ഷം രൂപ കൈമാറിയതെന്നുമാണ് ലേഖനത്തിലെ പരാമർശം.

സെയ്ഫ് ചക്കുവള്ളിയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ രാഷ്‌ട്രീയ-ഭരണ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. നിലവിൽ പിഎസ്‌സിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി ചർച്ചയാകുന്നതിനിടെയാണ് ഈ ലേഖനത്തിലെ പരാമർശം വീണ്ടും ശ്രദ്ധ നേടുന്നത്.

പിഎസ്‌സിയെ ചുറ്റിപ്പറ്റിയ നിലവിലെ വിവാദങ്ങൾ ഉയരുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ച കലാകൗമുദി ലക്കത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. അതിനാൽ ഇത് പിന്നീട് ഉന്നയിച്ച ആരോപണമല്ലെന്നും നേരത്തെ രേഖപ്പെടുത്തിയ പരാമർശമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share