തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിലെ ഉപദേശക സമിതികൾ സർക്കാർ പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് അധ്യക്ഷനായ സമിതിയിൽ ജില്ലാ കളക്ടർ, ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ പൊലീസ് മേധാവി, ജില്ലാ പ്രൊബേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും. ബന്ധപ്പെട്ട ജയിൽ സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും സർക്കാർ നിയമിക്കുന്ന നോൺ-ഒഫിഷ്യോ അംഗങ്ങൾ സമിതിയുടെ ഭാഗമായും പ്രവർത്തിക്കും.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ നോൺ-ഒഫിഷ്യോ അംഗങ്ങളായി മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡിസിസി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വൽസലൻ എന്നിവരെ നിയമിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും, കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും അംഗങ്ങളാകും.
തവനൂർ സെൻട്രൽ ജയിലിൽ ഇ.പി. രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയും നിയമിച്ചു.
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്‌ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ്. ലെനിൻ എന്നിവരും, ചീമേനി ജയിലിൽ അഡ്വ. കെ.കെ. രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി. പ്രദീപ് കുമാർ എന്നിവരും അംഗങ്ങളായി.
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി. ചന്ദ്രൻമോഹൻ, അബ്ദുൽ സലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു.
തിരുവനന്തപുരം തുറന്ന വനിതാ ജയിലിൽ രമണി പി. നായർ, ജി. ലീന, സുനിത കുമാരി എന്നിവരും, തിരുവനന്തപുരം വനിതാ ജയിലിൽ മോളി അജിത്ത്, നദീറ സുരേഷ്, തങ്കച്ചി പ്രഭാകരൻ എന്നിവരും അംഗങ്ങളാകും.
വിയ്യൂർ വനിതാ ജയിലിൽ ആശാ സനൽ, ലീലാമ്മ തോമസ്, നിർമല ടി. തോമസ് എന്നിവരെയും, കണ്ണൂർ വനിതാ ജയിലിൽ സി.പി. പുഷ്പലത, അമൃത രാമകൃഷ്ണൻ, കെ.കെ. ഉഷാകുമാരി എന്നിവരെയും ജയിൽ ഉപദേശക സമിതി അംഗങ്ങളായി സർക്കാർ നിയമിച്ചു.















