കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 03:41 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റർ (BRC) അധ്യാപികയായ നീഷ്മയാണ് പിടിയിലായത്. ആളവ കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതോടെ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ ബി.ആർ.സി അധ്യാപികമാരായ കീർത്തനയും കാവ്യയും കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നീഷ്മയുടെ പങ്കും പുറത്തുവന്നത്.

വടകര സ്വദേശിയായ സഫ്‌വാനിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിനെ തുടർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധന, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, മൊബൈൽ ഫോൺ വിവരങ്ങൾ, സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചത്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, ലഹരി വാങ്ങുന്നവർക്ക് ക്യു.ആർ. കോഡ് അയച്ച് പണം സ്വീകരിക്കൽ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് എംഡിഎംഎ കൈമാറൽ തുടങ്ങിയ രീതികളാണ് സംഘം ഉപയോഗിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വൻതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ കീർത്തനയുടെയും കാവ്യയുടെയും സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ചപ്പോഴാണ് നീഷ്മയുമായുള്ള ബന്ധം വ്യക്തമായത്. നീഷ്മയുടെ പങ്ക് ലഹരി വിതരണത്തിലായിരുന്നോ, സാമ്പത്തിക ഇടപാടുകളിലായിരുന്നോ, അതോ മറ്റേതെങ്കിലും രീതിയിലായിരുന്നോയെന്ന് കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

കേസിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ലഹരി മാഫിയ സംഘത്തെയും സാമ്പത്തിക ശൃംഖലയെയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൂടുതൽ അധ്യാപകർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

Tags: MDMA IN KERALA
ShareTweetSendShare

More News from this section

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

Latest News

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies