12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ താൽക്കാലിക അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത്  ആഡംബര ജീവിതമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (BRC) താൽക്കാലിക അധ്യാപികമാരായി ജോലി ചെയ്തിരുന്ന ഇരുവർക്കും പ്രതിമാസം 12,000 മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തെ തുടർന്ന് ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശമ്പള വരുമാനത്തിന് യാതൊരു വിധത്തിലും യോജിക്കാത്ത സാമ്പത്തിക ഇടപാടുകളും ആഡംബര ജീവിതശൈലിയുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകർഷിച്ചത്. സഹപ്രവർത്തകരിൽ നിന്നും ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്നും കോടികളുടെ മയക്കുമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പണമിടപാടുകൾ ഏകോപിപ്പിച്ചിരുന്നതും ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നിലുള്ള മുഖ്യസൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിലും സൂംബ ഡാൻസ് ക്യാമ്പയിനുകളിലും കീർത്തന സജീവമായി പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവം പുറത്തുവന്നതോടെ ഇത് വലിയ ചർച്ചയ്‌ക്കും വഴിവെച്ചിട്ടുണ്ട്.

ലഹരി ആവശ്യപ്പെടുന്നവർക്ക് ക്യു.ആർ. കോഡ് അയച്ച് പണം സ്വീകരിക്കൽ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് എംഡിഎംഎ കൈമാറൽ എന്നിവയാണ് പ്രതികൾ പ്രധാനമായും ഉപയോഗിച്ചിരുന്ന രീതിയെന്ന് പൊലീസ് കണ്ടെത്തി. വടകര സ്വദേശിയായ സഫ്‌വാനിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. കീർത്തനയുടെയും ലഹരി സംഘത്തിലെ മറ്റുള്ളവരുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സ്കൂളുകളുടെ ഗുണനിലവാരവും അധ്യാപക പരിശീലനവും ഉറപ്പാക്കേണ്ട ചുമതലയിലുണ്ടായിരുന്ന അധ്യാപികമാരെ ലഹരിമാഫിയ ഇടനിലക്കാരായി ഉപയോഗിച്ചിരുന്നോയെന്നും, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Tags: MDMA IN KERALA
ShareTweetSendShare

More News from this section

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

Latest News

ഐബി ഉദ്യോഗസ്ഥഅങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies