നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 08:33 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് കോടതിയുടെ കടുത്ത അമർഷം. ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.

ഡോ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. കേസ് പരിഗണിച്ച കോടതി ആദ്യം തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടോയെന്ന് ചോദിച്ചു. സർവീസിൽ തുടരുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാരിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്.

അന്വേഷണത്തിൽ വ്യക്തമായ വീഴ്ച ഉണ്ടായിട്ടും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോടതിയുടെ പ്രധാന ചോദ്യം.

“ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയം”

“ഡിവൈ.എസ്.പി. സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്” എന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വ്യക്തമായ സാഹചര്യത്തിൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.

സർക്കാരിന്റെ നടപടികളിലെ ഇരട്ടത്താപ്പും കോടതി ചോദ്യം ചെയ്തു. സവർക്കറെക്കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ ഉടൻ സസ്‌പെൻഡ് ചെയ്തതും തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.

വിജിലൻസ് പരാതി നിലനിൽക്കെ എ.ഡി.ജി.പിയെ ഡി.ജി.പി.യായി ഉയർത്തിയതും പിന്നീട് എ.ഡി.ജി.പി. അജിത് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്തതും കോടതി പരാമർശിച്ചു.

എന്നാൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി വ്യക്തമായ ഡിവൈ.എസ്.പി.ക്കെതിരെ നടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നപ്പോൾ മാത്രം സർക്കാർ ചട്ടങ്ങൾ ചൂണ്ടിക്കാട്ടുകയാണെന്നാണ് കോടതിയുടെ വിമർശനം.

“അപ്പോഴൊന്നും സർക്കാർ ചട്ടം പറഞ്ഞില്ല. ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടം പറയുകയാണ്. ഇത് ഇരട്ടത്താപ്പാണ്” എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതരമായ നിരീക്ഷണവും ഹൈക്കോടതിയിൽ നിന്നുണ്ടായി. ചിലരെ മാത്രം പിടികൂടുകയും ബാക്കിയുള്ള കാര്യങ്ങളിൽ പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന തരത്തിലുള്ള വിമർശനമാണ് കോടതി നടത്തിയത്.
ഉയർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ വീഴ്ച സംഭവിച്ചതെന്ന് സർക്കാരിന് അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത്തരം രീതിയിൽ കേസ് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടും കോടതി വ്യക്തമാക്കി.

ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ചയിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഡിവൈ.എസ്.പി. സുധീർ കല്ലനെ നേരത്തെ ഹൈക്കോടതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതിനെ വീണ്ടും ചോദ്യം ചെയ്തതോടെ കേസിൽ സർക്കാരിനുമേൽ കോടതിയുടെ സമ്മർദം ശക്തമായിരിക്കുകയാണ്.

അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് പിന്നീട് ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ അറസ്റ്റിന് പിന്നാലെ ഡോ. റാം നിലവിൽ റിമാൻഡിലാണ്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ പ്രതിയുടെ അറസ്റ്റിൽ തന്നെ ഗുരുതരമായ നടപടിക്രമ വീഴ്ച ഉണ്ടായെന്ന ആരോപണമാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ആ വീഴ്ചയ്‌ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന മൗനമാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായിരിക്കുന്നത്.

കേസിലെ ഹർജി കോടതി ഉത്തരവിനായി മാറ്റി.

Tags: kerala high courtNithin Raj Death CaseDSP Sudheer KallanDr MK Ram Arrest
Share
Tweet
SendShare

More News from this section

ഹരിപ്പാട് കരുവാറ്റയിൽ വയോധികന്റെ കൊലപാതകം: പിന്നിൽ കൗമാരസംഘമെന്ന് പൊലീസ്; ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രിത കൊല, 13കാരിയും മൂന്ന് വിദ്യാർഥികളും കസ്റ്റഡിയിൽ, കൊലദൃശ്യം 13കാരിയെ വീഡിയോ കോളിൽ കാണിച്ചു

കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീലസൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ ഭാര്യ, കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമർദ്ദനം, പങ്കാളിയെ പങ്കുവെയ്‌ക്കൽ സംഘങ്ങളുമായും ബന്ധമെന്ന് ആരോപണം

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

രേഖകളിലും സൈൻബോർഡുകളിലും ഇനി ഔദ്യോഗികമായി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

Latest News

നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies