അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 04:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ സേവനം തേടി എത്തുന്നവരെയും കുറ്റക്കാരായി കാണാമെന്ന് ഹൈക്കോടതി. വിഷയത്തിൽ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത നിലപാടുകളുള്ള വിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ച് നിയമനിലപാടിൽ വ്യക്തത വരുത്തിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക വിധി.

അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വ്യക്തികളെ ‘കസ്റ്റമർ’ എന്ന നിലയിൽ മാത്രം കാണാനാകുമോ, അതോ കുറ്റകൃത്യത്തിൽ പങ്കാളിയായ വ്യക്തിയായി കണക്കാക്കി ക്രിമിനൽ ബാധ്യത ചുമത്താനാകുമോ എന്നതായിരുന്നു കോടതിയുടെ പരിഗണനയിലെ പ്രധാന ചോദ്യം.

ലൈംഗിക തൊഴിലാളികൾ ഇത്തരം കേന്ദ്രങ്ങളിൽ കച്ചവട ചരക്കായി കൈമാറ്റം ചെയ്യപ്പെടുകയും ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതിലൂടെ നടത്തിപ്പുകാർ സാമ്പത്തിക ലാഭം നേടുന്നു. എന്നാൽ സേവനം തേടി എത്തുന്ന ‘കസ്റ്റമർമാരുടെ’ സാന്നിധ്യമില്ലാതെ ഇത്തരം കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

അനാശാസ്യ കേന്ദ്രങ്ങൾ നടത്തിപ്പുകാർ സൗകര്യങ്ങൾ ഒരുക്കി അതിൽനിന്ന് ലാഭം നേടുമ്പോൾ, സേവനം തേടിയെത്തുന്ന ‘കസ്റ്റമർ’ ആ സംവിധാനത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നടത്തിപ്പുകാരനും കസ്റ്റമറും ഉൾപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങളിലെ ചൂഷണം മുന്നോട്ടുപോകുന്നത്. അതിനാൽ നടത്തിപ്പുകാരനെ മാത്രം കുറ്റക്കാരനാക്കി കസ്റ്റമറെ ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാകുമെന്നും കോടതി വ്യക്തമാക്കി.

‘കസ്റ്റമർ’ പ്രതിയാകാത്ത സാഹചര്യമുണ്ടായാൽ നിയമത്തിന്റെ ലക്ഷ്യത്തിൽ വെള്ളംചേർക്കുന്നതിന് സമമാകും എന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. അതിനാൽ അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടി എത്തുന്ന വ്യക്തിയെ ക്രിമിനൽ ബാധ്യതയിൽ നിന്ന് പൂർണമായി ഒഴിവാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിംഗിൾ ബെഞ്ചുകളുടെ വ്യത്യസ്ത വിധികളെത്തുടർന്ന് രൂപപ്പെട്ട നിയമപരമായ ആശയക്കുഴപ്പത്തിനാണ് ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ വ്യക്തത വന്നിരിക്കുന്നത്. അനാശാസ്യ പ്രവർത്തനങ്ങളുടെ വിപണന ശൃംഖലയിൽ സേവനം തേടുന്നവരുടെ പങ്കും നിയമത്തിന്റെ പരിധിയിൽ പരിഗണിക്കേണ്ടതുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Tags: Kerala High Court Immoral Traffic RulingCustomers Criminally Liable For Brothel VisitsImmoral Traffic Prevention Act KeralaKerala High Court Latest Verdict
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

Latest News

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies