‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 09:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് പിന്നോട്ടടിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും തുല്യാവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യക്തമാക്കി.

മുസ്ലിം ലീഗ് മന്ത്രിയുടെ ‘മതം, മതം, മതം’ എന്ന രാഷ്‌ട്രീയ സമീപനവും ആശയപ്രചാരകനായ കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നുമുള്ള ആശയം പ്രചരിപ്പിക്കുന്ന സമീപനം ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്–മുസ്ലിം ലീഗ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ ഭരണഘടനയ്‌ക്കും നിയമവാഴ്ചയ്‌ക്കും പൗരന്മാരുടെ മൗലികാവകാശങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തു. ദൽഹിയിലിരുന്ന് പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ നടക്കുന്ന വിഷയങ്ങളിൽ ബോധപൂർവമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“രാഹുൽ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിന്റെ ആശയപ്രചാരകൻ സംസാരിക്കുമ്പോൾ അവർ മൗനം പാലിക്കുന്നു. ഇതാണ് കോൺഗ്രസിന്റെ കാപട്യം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങളെ ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്‌ട്രീയമായും നിയമപരമായും പോരാടും. സ്ത്രീകൾ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർക്കുള്ള അതേ അവകാശങ്ങളും അവസരങ്ങളും വിജയിക്കാനുള്ള തുല്യ അവകാശവുമുണ്ടെന്നും ഒരു രാഷ്‌ട്രീയക്കാരനും ആശയപ്രചാരകനും അത് കവർന്നെടുക്കാൻ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചു. പത്ത് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒരു യാഥാർഥ്യം സമ്മതിക്കണം; അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ തകർത്തു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുകയും യുവാക്കളുടെ ഭാവിക്ക് ദോഷം വരുത്തുകയും ചെയ്തു,” രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനവും തകർന്നുവെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങളെയും മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും പരാമർശിച്ച രാജീവ് ചന്ദ്രശേഖർ, പ്രതിസന്ധി നേരിടുമ്പോഴെല്ലാം സിപിഎമ്മും കോൺഗ്രസും ആർഎസ്എസ്–ബിജെപി ഭീഷണിയുടെ കഥ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിടുകയാണെന്നും ആരോപിച്ചു.

ആരെയും അവരുടെ സ്വത്വമോ വിശ്വാസമോ സ്വാതന്ത്ര്യമോ ഉപേക്ഷിക്കാൻ ബിജെപി ആവശ്യപ്പെടുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനവും അവസരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളുമാണ് ബിജെപിയുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കണം. സ്ത്രീകൾക്ക് പൂർണമായ ഭരണഘടനാപരമായ അവകാശങ്ങൾ ആസ്വദിക്കാനാകണം. അതാണ് കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർഥ രാഷ്‌ട്രീയ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന് മുന്നിൽ സമ്പൂർണ പരാജയവും അഴിമതി ആരോപണങ്ങളുമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള ഏത് നീക്കത്തെയും ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി ചെറുക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Tags: kerala politicsRajeev Chandrasekhar KeralaV D Satheesan GovernmentWomen Constitutional Rights
Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

Latest News

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies