തിരുവനന്തപുരം : ബിജെപിക്കാരെ ആക്രമിച്ചതിന് കുമരകത്ത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി വച്ച് കസേരയിൽ ഇരുന്ന് സെൽഫി എടുത്തത് പിണറായി ഭരണത്തിൽ പൊലീസ് സ്റ്റേഷൻ സഖാക്കൾ ഭരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നത്എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. പ്രവർത്തകന്റെ ജല്പനവും ശ്രദ്ധയമാണ് . “ഇതാണ് പിണറായി പോലീസ് ” എന്നായിരുന്നു അയാളുടെ പ്രഖ്യാപനം.
സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണം. പോലീസ് സ്റ്റേഷനിൽ സെൽ ഭരണത്തിന്റെ പേരിൽ സർക്കാരിന് തന്നെ താഴെ ഇറങ്ങേണ്ടിവന്ന ചരിത്രം കേരളത്തിലുണ്ട്.
തിരുവനന്തപുരത്ത് അക്രമത്തിന് ഒപ്പം നിന്ന പോലീസിന്റെ മറ്റൊരു മുഖമാണ് കുമരകത്ത് പ്രതിയുടെ തലയിൽ സ്വന്തം തൊപ്പി വച്ച് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റേത്.