മനില: ഭാരതതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി ആസിയാൻ ഉച്ചകോടിയിൽ. രാജ്യത്തെ യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ നിന്നും ജോലി നൽകുന്നവരാക്കി വാർത്തെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി.
പുതിയ ഇന്ത്യയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സർക്കാർ കടപ്പെട്ടിരിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സംയോജിപ്പിച്ച് പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനായി ലോക രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻറ് ഡൊളാൾ ട്രപുംമായി കൂടികാഴ്ച്ച നടത്തി. ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം വേണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികളിൽ ഉൾപ്പെടുത്താനുള്ള യു എൻ നീക്കത്തെ ചൈന എതിർത്ത വിഷയവും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇവാങ്ക ട്രംപിന്റെ ഇന്ത്യ സന്ദർശന സമയത്ത് വാണിജ്യ വ്യാവസായിക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കരാറുകൾ ഒപ്പുവെക്കാനും കൂടികാഴ്ച്ചയിൽ ധാരണയായി.
മനിലയിലെ ഇന്ത്യൻ വംശജരെയും പ്രധാനമന്ത്രി അഭി സംബോധന ചെയ്ത് സംസാരിച്ചു.