ലണ്ടന്‍: മൂന്നു മില്യണ്‍ പൗണ്ട് മുടക്കി നിര്‍മിച്ച ബ്രിട്ടന്റെ പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തി.
ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ക്വീന്‍ എലിസബത്ത് എന്ന കപ്പലിലാണ് തകരാൻ കണ്ടെത്തിയത്.ഒരു മാസം മുമ്പാണ് കപ്പൽ നാവികസേനയ്ക്കൊപ്പം ചേര്‍ത്തത്.
ബ്രിട്ടൻ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ക്വീന്‍ എലിസബത്ത് . 282 മീറ്റർ നീളമുള്ള യുദ്ധകപ്പൽ ഡിസംബര്‍ ഏഴിനാണ് കമ്മീഷന് ചെയ്തത്. അമ്പതു വര്‍ഷത്തെ പ്രവർത്തന ശേഷിയാണ് കപ്പലിന് ഉറപ്പ് പറഞ്ഞിരുന്നത്.
എന്നാൽ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്വീൻ എലിസബത്ത് പോര്‍ട്സ്മൗത്തിലെ കപ്പല്‍ശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബ്രിട്ടന്റെ റോയൽ നേവി തുടക്കത്തിൽ കപ്പലിന്റെ തകരാർ മറച്ചു വയ്ക്കാൻ ശ്രമിച്ചിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്.മാത്രമല്ല പരീക്ഷണം നടത്താതെ കപ്പൽ നാവിക സേനക്ക് നൽകിയതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.