കൊല്‍ക്കത്ത: ഓരോ മത്സരത്തിലും തല്ലു വാങ്ങി കൂട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി പഞ്ചാബിന്റെ വലം കൈയൻ പേസർ ഹർഷൽ പട്ടേൽ. ഐപിഎൽ പർപ്പിൾ ക്യാപ് റെയ്സിൽ മുംബൈ താരം ജസപ്രീത് ബുമ്രയെയാണ് ഹർഷൽ മറികടന്നത്. ഇന്ന് റിങ്കു സിംഗിനെ അശുതോഷ് ശർമ്മയുടെ കൈകളിലെത്തിച്ചാണ് താരം ഒന്നാമനായത്. 9 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ഹർഷൽ സ്വന്തമാക്കിയത്.
എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളുള്ള യുസ്‌വേന്ദ്ര ചഹലാണ് മൂന്നാം സ്ഥാനത്തുള്ളത്. മൂന്നോവർ മാത്രമെറിഞ്ഞ എറിഞ്ഞ ഹർഷൽ 48 റൺസാണ് ഇന്ന് വിട്ടുകൊടുത്തത്. 15 റൺസിന് മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
10.18 ആണ് ഇക്കോണമി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പത്തിലധികം ഇക്കോണമിയുള്ള താരവും ഹർഷൽ തന്നെയാണ്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 261 റണ്‍സാണ് പഞ്ചാബ് കിംഗ്സ് വഴങ്ങിയത്. പോയവർഷം ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് ഷമിയാണ് 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്.
: