എറണാകുളം : മണിമല സർക്കാർ കോളേജിൽ എസ് എഫ് ഐക്കാർ തനിക്കെതിരെ നടത്തിയ ക്രൂരമായ മർദ്ദനം വിവരിച്ച് വിദ്യാർത്ഥിനി. ഇടിവള വച്ച് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി സെക്കൻഡ് ബിഎ മലയാളം വിദ്യാർത്ഥിനി അശ്വതി. മാതാപിതാക്കളെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് അശ്വതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വെള്ളക്കൊടിയിൽ മാത്രം ഒതുങ്ങുന്ന സ്വാതന്ത്ര്യമാണ് എസ്എഫ്ഐക്കുള്ളത്. അവിടെ ഉണ്ടായ വിഷയത്തെ പറ്റി സംസാരിക്കുവാൻ വേണ്ടി മാത്രമാണ് താൻ എസ്എഫ്ഐക്കാരുടെ അടുത്തേക്ക് ചെന്നത്. അതിനു പോലും എന്നെ അനുവദിക്കാത്ത ഇവർ എന്ത് സ്വാതന്ത്ര്യത്തെ പറ്റിയാണ് ഇവരുടെ വെള്ള കൊടിയിൽ എഴുതിയിരിക്കുന്നത്. അശ്വതി പോസ്റ്റിൽ ചോദിക്കുന്നു.
മണിമലക്കുന്ന് ഗവൺമെന്റ് കോളേജിലെ ഞാൻ അടക്കം ഉള്ള എല്ലാ പെൺകുട്ടികളും വിശ്വസിക്കുന്നു. എസ്. എഫ്. ഐ. യുടെ സ്വാതന്ത്ര്യം ആ വെള്ളക്കൊടിയിൽ മാത്രം ഒതുങ്ങുന്നതാണ് എന്ന്. ഇത് കേരളമാണ് ഞങ്ങൾ വന്നിട്ടുള്ളത് പഠിക്കാനാണ് ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സംഘടന പ്രവർത്തനം നടത്തുകയും പഠിക്കുകയും ചേയ്യും. ഞങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെ ചോദ്യം ചെയ്യാം എന്ന് SFI വിചാരിക്കേണ്ട. അശ്വതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
https://www.youtube.com/watch?v=POR2ViAWpyQ
ആർട്സ് ഡേയുടെയന്ന് സ്പീക്കർ പ്രവർത്തിക്കാതായതെന്തെന്ന് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത് തടയാൻ ചെന്നതായിരുന്നു അശ്വതിയും കൂട്ടുകാരികളും. എന്നാൽ മദ്യലഹരിയിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർ അശ്വതിയെയും കൂട്ടുകാരികളേയും ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് കോളേജിലെ വിദ്യാർത്ഥിനികൾ എസ്എഫ്ഐക്കെതിരെ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.
https://www.facebook.com/aswathymnair.aswathy/posts/341103283022539