തിരുവനന്തപുരം: റെയിൽവേ യോഗം പ്രഹസനമാക്കി കേരളത്തിൽ നിന്നുള്ള എം.പിമാർ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് അഞ്ച് എംപിമാർ മാത്രം.
കെ.സി.വേണു ഗോപാല്‍, എം.കെ.രാഘവന്, ജോസ് കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നീ ലോക്സഭാംഗങ്ങളും രാജ്യസഭാംഗമായ പിവി അബ്ദുൾ വഹാബുമാണ് യോഗത്തിനെത്തിയത്.
എൽഡിഎഫ് എംപിമാർ ആരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല.
തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാർ തിരുവനന്തപുരത്തെ യോഗത്തിനെത്തിയപ്പോഴാണ് സംസ്ഥാനത്തുനിന്നുള്ള എംപിമാർ എത്താതിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭംഗങ്ങളായ എ വിജയകുമാറും, വിജിലാ സത്യനാഥുമാണ് യോഗത്തിനെത്തിയത്.
കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയാനാണ് റെയിൽവേ യോഗം വിളിച്ചത്.