തിരുവനന്തപുരം: ഇസ്രത് ജഹാന് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകുമോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇസ്രത് ജഹാന് ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന ഡേവിഡ് കോള്മാന് ഹെഡ്്ലിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ ചോദ്യം.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച വിമോചനയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് രാജ്നാഥ് സിംഗ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെയുള്ളവരോട് വിഷയത്തില്‍ ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാകുമോയെന്ന് ആരാഞ്ഞത്. ഇസ്രത് ജഹാനെയും കൂട്ടരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയും ഇതിന്റെ പേരില്‍ കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ കക്ഷികളും ഇതിന്റെ പേരില്‍ നിരന്തരം വേട്ടയാടുകയും ചെയ്തിരുന്നു. ടാഡ കോടതിയിലെ വിചാരണയ്ക്കിടെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന ഡേവിഡ് കോള്മാന് ഹെഡ്്ലി ഇസ്ര്ത് ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെ വിഷയം ദേശീയ രാഷ്ട്രീയത്തില്‍ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്. ഹെഡ്ലിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മതേതരത്വത്തിന്റെ പേരില്‍ തീവ്രവാദികളെയും തീവ്രവാദ സംഘങ്ങളെയും പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേറ്റ തിരിച്ചടിയാണ് ഇതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിധിന് ഗഡ്ക്കരി പ്രതികരിച്ചു.
എന്നാല്‍ ഇസ്രത് തീവ്രവാദിയാണെന്ന് ഹെഡ്ലി പറഞ്ഞിട്ടില്ലെന്നും ദൗത്യത്തില്‍ പങ്കാളിയായിരുന്നെന്ന് മാത്രമാണ് ഹെഡ് ലി വെളിപ്പെടുത്തിയതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.