മൊഹാലി : തുടർച്ചയായ മൂന്നാം ജയത്തോടെ ന്യുസിലൻഡ് ട്വന്‍റി 20 ലോകകപ്പ് സെമിയിൽ.പാകിസ്ഥാനെ 22 റൺസിന് പരാജയപ്പെടുത്തിയാണ് കിവികൾ സെമി ബർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായത്..ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്‍റ് നഷ്ടത്തിൽ 158 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
തുടർച്ചയായ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട പാകിസ്ഥാന്‍റെ സെമി സാധ്യത ഇതോടെ അസ്തമിച്ചു.അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ മാർട്ടിൻ ഗുപ്ടിലിന്‍റെയും 36 റൺസെടുത്ത റോസ് ടെയ്‍ലറിന്‍റെയും മികവിലാണ് കിവികൾ മികച്ച സ്കോർ നേടിയത്.48 പന്തിൽ 80 റൺസ് നേടിയ ഗുപ്ടിലാണ് കളിയിലെ കേമൻ.
ഓപ്പണർമാരായ ഷർജീൽ ഖാനും അഹമ്മദ് ഷെഹസാദും നൽകിയ മികച്ച തുടക്കം മുതലാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല . അവസാന ഓവറുകളിൽ ക്യാപ്ടൻ ഷഹിദ് അഫ്രിഡി ആളിക്കത്താൻ ശ്രമിച്ചെങ്കിലും പാകിസ്ഥാനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല . ഇതോടെ പാകിസ്ഥാന്റെ സെമി സാദ്ധ്യതകൾ മങ്ങി .