ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ ജർമൻ ക്ലബ് വോൾസ് ബർഗ് അട്ടിമറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലീഗ് ക്വാർട്ടറിൽ ആദ്യമായി കളിക്കുന്ന വോൾസ് ബർഗ് റയലിനെ കീഴടക്കിയത്. റിക്കാർഡോ റോഡ്രിഗ്വസ്, മാക്സ് ആർണോൾഡ് എന്നിവരുടെ ഗോളുകളാണ് വോൾസ് ബർഗിനെ ജയത്തിലേക്ക് നയിച്ചത്. 2004 ന് ശേഷം ലീഗ് ക്വാർട്ടറിൽ റയലിന്‍റെ ആദ്യ തോൽവിയാണിത്.
മാഞ്ചസ്റ്‍റർ സിറ്‍റിയും, പാരിസ് സെന്‍റ് ജെർമെയ്നും തമ്മിലുളള മറ്‍റൊരു മൽസരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.