സിയാറ്റിൽ: കോപ്പാ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്‍റീന ക്വാർട്ടറിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്‍റീന തകർത്തത്. പാനമയെ തോൽപ്പിച്ച് ചിലിയും ക്വാർട്ടറിലെത്തി.ചിലിയ്‌ക്കായി എഡ്വാർഡോ വർഗാസും അലക്സി സാഞ്ചെസും ഇരട്ട ഗോൾ നേടി.
ജയം മാത്രം പോരാ.ആരാധകരെ ത്രസിപ്പിച്ചും കളിക്കാനാകുമെന്ന് ജെറാർഡ് മാർട്ടീനയുടെ സംഘം സിയാറ്‍റിലിലെ സെഞ്ച്വറി ഫീൽഡിൽ തെളിയിച്ചു..ആദ്യ പകുതിയിൽ എതിരാളികളുടെ വല കുലുക്കിയത് മൂന്നു വട്ടം.പതിമൂന്നാം മിനുട്ടിൽ എറിക് ലമേല. രണ്ടു മിനിട്ടിനകം എസക്വേൽ ലവേസി.പിന്നെ, തിരിച്ചടിക്ക് വെമ്പിയവരെ കശക്കിയെറിഞ്ഞ് മുപ്പത്തിരണ്ടാം മിനുട്ടിൽ വിക്ടർ കോസ്റ്‍റയുടെ വക മൂന്നാം ഗോൾ
രണ്ടാം പകുതി ഗോൺസാലോ ഹിഗ്വെയിന് പകരം നായകൻ ലയണൽ മെസി മൈതാനത്ത്.മെസിയുടേയും കൂട്ടരുടേയും മുന്നേറ്‍റങ്ങൾക്ക് മുന്നിൽ ബൊളീവിയൻ പ്രതിരോധം നെടുകെ പിളർന്നെങ്കിലും ലീഡ് വർദ്ധിപ്പിക്കാനായില്ല.ക്വാർട്ടറിൽ വെനസ്വേലയാണ് അർജന്‍റീനയുടെ എതിരാളി.