കാഠ്മണ്ഡു: നേപ്പാളിൽ ബസ് പുഴയിലേയ്ക്കു മറിഞ്ഞ് 20 പേർ മരിച്ചു. പതിനേഴോളം പേർക്ക് പരിക്കേറ്റു. ചണ്ഡിബഞ്ച്യാങ്ങിൽ, വെള്ളിയാഴ്ചയാണ് സംഭവം, നിയന്ത്രണം വിട്ട ബസ് 330 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നു.
കാഠ്മണ്ഡുവിൽ നിന്നും 120 കിലോമീറ്റർ മാറിയാണ് അപകടം നടന്ന ചണ്ഡിബഞ്ച്യാങ്ങ് എന്ന സ്ഥലം. കൂലം കുത്തിയിഴുകുന്ന തൃശൂലി നദിയിലേയ്ക്കാണ് ബസ് മറിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. നദിയിൽ മുങ്ങിത്താഴ്ന്നു പോയ ബസിൽ നിന്നും ഗ്രാമവാസികളും, പൊലീസും ചേർന്നാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
അപകടകാരണത്തേക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.