കണ്ണൂർ: രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സംഘര്‍ഷത്തെ നിസ്സാരമായി കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കണ്ണൂരില്‍ നിരന്തരം അക്രമസംഭവങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിട്ടും സമാധാനയോഗം വിളിക്കാന്‍ പോലും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ മുന്‍കൈ എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
90 വയസ്സുള്ള സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാധാനസംഗമത്തില് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിവിധ ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, സി.പി.ജോണ്‍, വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, എ.എ.അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.