ശ്രീനഗർ: പാകിസ്ഥാനിൽ നിന്നു പരിശീലനം ലഭിച്ച പ്രാവിനെ പിടികൂടിയതിനു തൊട്ടു പിന്നാലെ, അനൂപ്ഗഢിലെ അന്താരാഷ്ട്ര അതിർത്തിയോടു ചേർന്ന് പരിശീലനം സിദ്ധിച്ച പരുന്തിനെ അതിർത്തിരക്ഷാസേന പിടികൂടി. അതേസമയം ഇത് സൗദി ഷേയ്ക്കുമാർ ഉപയോഗിക്കാറുള്ള പ്രാപ്പിടിയൻ പക്ഷിയാണോ എന്ന് സംശയിക്കുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
നേരത്തേ പിടികൂടിയ പ്രാവിനെ ജയിലിലടയ്ക്കുകയായിരുന്നു ചെയ്തത്. അതേസമയം പരുന്തിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറുകയാണുണ്ടായത്.
ഒക്ടോബർ ഒന്നിനായിരുന്നു സുരക്ഷാസൈനികർ കാലിൽ ഉറുദു ഭാഷയിലുള്ള സന്ദേശവുമായി ഒരു പ്രാവിനെ പഠാൻകോട്ടിൽ നിന്നും പിടികൂടുന്നത്. ഉറുദുവിൽ എഴുതിയിരുന്ന കുറിപ്പിൽ ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദിസംഘടനയുടെ പേരിലുള്ള സന്ദേശമാണുണ്ടായിരുന്നത്. പ്രാവിനെ പ്രത്യേക കൂട്ടിൽ സംരക്ഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രാവ് സുരക്ഷാസേനയുടെ കസ്റ്റഡിയിലായിരിക്കും.