കോഴിക്കോട്: മുക്കത്ത് മതപഠനശാലയില്‍ ജൂനിയര്‍ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ട് സീനിയര്‍ വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെണ്ണക്കോട് സ്വദേശിയായ 10 വയസുകാരനാണ് പീഡനത്തിന് ഇരയായത്. മാസങ്ങളോളമായി പീഡനത്തിനിരയായ വിദ്യാർത്ഥി ഭയം മൂലം സംഭവം പുറത്തു പറഞ്ഞിരുന്നില്ല.
ഒരു വര്‍ഷം മുന്‍പ് കാരമൂലയിലെ ദാറുൽസലാം മതപഠനശാലയില്‍ എത്തിയ വിദ്യാർത്ഥിയെ പത്തു മാസമായി സീനിയര്‍ വിദ്യാർത്ഥികള്‍ പീഡിപ്പിച്ചു വരികയായിരുന്നു. രാത്രി പത്തുമണിക്കു ശേഷമാണ് പീഡനമെന്ന് വിദ്യാർത്ഥി മൊഴി നല്‍കിയിട്ടുണ്ട്. ഭീതി മൂലം ഒളിച്ചിരിക്കുമ്പോള്‍ മുറിയിലെ മറ്റുവിദ്യാർത്ഥികളെയും പീഡിപ്പിക്കാറുണ്ടെന്നും കുട്ടി പറയുന്നു.
രണ്ടാഴ്ച മുന്‍പ് ഇനി മദ്രസയില്‍ പോകുന്നില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫിലുളള പിതാവിനോട് കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് മുക്കം സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാർത്ഥികള്‍ ഒളിവിലാണ്.
Kavalam