തിരുവനന്തപുരം : മുസ്ലിം ലിഗിന്റെ കള്ളപ്പണ നിക്ഷേപം മറ നീക്കി പുറത്തേയ്‌ക്ക്. ലീഗ് മുഖപത്രത്തെ മറയാക്കി കോടികൾ വെളുപ്പിയ്‌ക്കാനുള്ള ശ്രമമാണ് പിടിയ്‌ക്കപ്പെട്ടത്. ആദായ നികുതി വകുപ്പ് പിടികൂടിയ 5 കോടി രൂപ കള്ളപ്പണമാണെന്ന് സമ്മതിച്ച് ലീഗ് മുഖപത്രം രണ്ടര കോടി രൂപ പിഴയടച്ചു. ജനം ബിഗ് ബ്രേക്ക്.
രാജ്യത്ത് വൻ തോതിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന കേന്ദ്രസർക്കാർ നിഗമനത്തിനെതിരെ ഉറഞ്ഞ് തുള്ളിയപാർട്ടികളിൽ ലീഗിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. കള്ളപ്പണം സൂക്ഷിയ്‌ക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ലീഗ് ജനങ്ങളുടെ രാജ്യ സ്നേഹത്തെ കേന്ദ്രസർക്കാർ ചോദ്യം ചെയ്യുകയാണെന്ന് വിമർശിച്ചിരുന്നു.
ഇങ്ങനെ മേനി നടിച്ച ലീഗ് തന്നെയാണ് അനധികൃത നിക്ഷേപം തങ്ങളുടെ പക്കൽ ഉണ്ടെന്ന് സമ്മതിച്ച് പിഴ അടച്ച് ഇപ്പോൾ മുഖം രക്ഷിയ്‌ക്കാൻ ശ്രമിയ്‌ക്കുന്നത്. നോട്ട് നിരോധനത്തിന് തുടർച്ചയായ് പാർട്ടി മുഖപത്രമായ ചന്ദ്രികയെ മറയാക്കി കള്ളപ്പണം വെളുപ്പിയ്‌ക്കാനായിരുന്നു ലീഗിന്റെ ശ്രമം. മാസങ്ങളായ് ശമ്പളം പോലും നൽകാത്ത സ്ഥാപനം കോടികൾ നിക്ഷേപിയ്‌ക്കാൻ ശ്രമിച്ചത് ആദയനികുതി വകുപ്പ് അധിക്യതർ തടഞ്ഞു.
അഞ്ച് കോടിയുടെ രേഖകൾ ഹാജരാക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നിർദ്ദേശം ലീഗിനെ വെട്ടിലാക്കി. കാര്യങ്ങൾ ഇങ്ങനെ പോയാൽ മുതിർന്ന നേതാക്കൾ അടക്കം അഴിയ്‌ക്കുള്ളിലാകും എന്ന് തുടർന്ന് ലീഗ് ബോധ്യപ്പെട്ടു. തുടർന്ന് പണം കള്ളപ്പണമാണെന്ന് സമ്മതിച്ച് ലീഗ് പിഴ അടയ്‌ക്കുകയായിരുന്നു. രണ്ടരക്കോടി രൂപയാണ് ചന്ദ്രിക ദിന പത്രം പിഴയായ് അടച്ചത്.
ഒന്നെകാൽ കോടി രൂപ ബാങ്കിൽ നിക്ഷേപിയ്‌ക്കുകയും ചെയ്തു. കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിൽ കള്ളപ്പണം വെളുപ്പിയ്‌ക്കാനായ് എത്തിച്ചപ്പോഴാണ് ആദായനികുതി വകുപ്പിന്റെ നടപടി ഉണ്ടായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിയ്‌ക്കുന്ന ചന്ദ്രികയിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന യാഥാർത്ഥ്യം സമ്മതിക്കേണ്ടി വന്നതോടെ രാഷ്‌ട്രീയമായും, നിയമപരമായും ലീഗ് വലിയ പ്രതിസന്ധിയാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരിക